Nov 16, 2011

പ്രവാസം; യുവത്വം; അതിജീവനം


പ്രവാസം; യുവത്വം; അതിജീവനം
എം എസ് ഷൈജു, കൊല്ലം




പ്രവാസം ഒരു നെരിപ്പോടാണെന്ന് എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു. ഒരര്‍ത്ഥത്തില്‍ അത് ശരിയാണ്‌. അതീജീവനത്തിന്റെ തീക്ഷ്ണമായ കനലുകളെരിയുന്ന ഒരു മഹാ നെരിപ്പോടാണ്‌ പ്രവാസം. അനേക ലക്ഷം ചടുലമായ യൗവ്വനത്തിന്റെ ചിറകുകള്‍ നിര്‍‌വികാരതയോടെ കരിഞ്ഞുവീണ ഒരു അഭിശപ്ത നെരിപ്പോട്. അത് ജ്വലിപ്പിച്ച പ്രകാശത്തില്‍ വഴി കണ്ട് അതീജീവനത്തിന്റെ കനല്പഥങ്ങള്‍ താണ്ടിക്കടന്നവരുടെ വിജയ ഭേരികള്‍ കേള്‍ക്കാതെയുള്ള സ്വാര്‍ത്ഥമായ ഒരു വിലയിരുത്തലല്ല ഇത്. കേരളത്തിലെ യുവത്വത്തിന്റെ ഒരു മഹാപങ്ക് പ്രവാസത്തിന്റെ ചൂര് നുകര്‍ന്നവരാണ്‌. പ്രവാസത്തിന്റെ എരിയുന്ന കനലുകളില്‍ നിന്നും ചിലര്‍ വെളിച്ചം തേടുമ്പോള്‍ ചിലര്‍ ആ കനലുകളായ്ത്തന്നെ എരിഞ്ഞില്ലാതെയാകുന്നു. യുവത്വത്തില്‍ നുകരുന്ന ജീവിതാനുഭവങ്ങളാണ്‌ ഒരാളെ പരിപക്വമാക്കുന്നതെന്നും അയാളുടെ ജീവിത വീക്ഷണം രൂപപ്പെടുത്തുന്നത് എന്നുമാണ്‌ പറയപ്പെടുന്നത്. പ്രവാസം അതിന്റെ ശക്തവും അനാദ്യശ്യവുമായ ഹസ്തങ്ങളാല്‍ കേരളീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളില്‍ ശക്തമായ സ്വാധീനം ചെലുത്തുന്നുണ്ട്. തൊള്ളായിരത്തി എഴുപതുകളിലാണ്‌ ഗള്‍ഫ് നാടുകളിലേയ്ക്ക് യുവത്വത്തിന്റെ വ്യാപകമായ ഭാഗ്യം തേടിയുള്ള യാത്രകള്‍ ആരംഭിക്കുന്നത്. പ്രതീക്ഷകള്‍ വറ്റാത്ത മനസും എന്തിനേയും എതിരിട്ട് തോല്പ്പിക്കാനുള്ള ചങ്കൂറ്റവുമുള്ളവരായിരുന്നു പ്രവാസത്തിന്റെ സ്വര്‍ഗീയ ഭൂമിക തേടി പറന്നുയര്‍ന്നത്. പുരോഗതിയിലേയ്ക്ക് കുതിച്ച് കൊണ്ടിരുന്ന മനുഷ്യ രാശിയുടെ മുഖ്യധാരയില്‍ നിന്നും ഒരു നൂറു കൊല്ലമെങ്കിലും പിന്നില്‍ നടന്നിരുന്ന കേരളീയരെ ലോക ജനത്യ്ക്ക് ഒപ്പമെത്തിക്കുന്നതില്‍ ഗള്‍ഫ് പ്രവാസം വഹിച്ച പങ്ക് അപാരമായിരുന്നുവെന്നത് നിസ്തര്‍ക്കം.  ഗള്‍ഫ് എന്ന ഉപഭോഗ കമ്പോളത്തില്‍ നിന്നും കൗതുകച്ചിറകുകളൊടെ പറന്നു വന്ന വിസ്മയം വിടര്‍ത്തുന്ന ഉല്പന്നങ്ങളായിരുന്നു മലയാളിയുടെ ആദ്യ ഗള്‍ഫ് കാഴ്ചകള്‍. എത്തിപ്പിടിയ്ക്കാന്‍ ലക്ഷ്യങ്ങളും വെട്ടിപ്പിടിയ്ക്കാനുള്ള ചങ്കുറപ്പുമായിരുന്നു ആദ്യ കാല പ്രവാസികള്‍ക്കുണ്ടായിരുന്നത്. വിധിയെ വിരഹ ദുഖം കൊണ്ട് മല്ലിട്ട് ഇവര്‍ നടന്ന് പതിഞ്ഞ കരിമ്പാറകള്‍ നിറഞ്ഞ പ്രവാസമെന്ന മണ്ണ്‌ നാളത്തെ യുവതയുടെ ഭാഗധേയം നിര്‍ണ്ണയിക്കുന്ന അതിപ്രധാനമായ ഒരു സാമൂഹ്യ ഘടകമാകുമെന്ന് അവര്‍ ഒരിക്കലും ചിന്തിച്ചിരിക്കില്ല.
ഇന്ന് കേരളീയ യുവത്വത്തിന്റെ പ്രതീക്ഷയുടെ അശ്വ ബിംബങ്ങളാണ്‌ ഗള്‍ഫും ഗള്‍ഫിലെ തൊഴില്‍ സാധ്യതകളും. അവിടങ്ങളില്‍ നിന്നും കിനിഞ്ഞിറങ്ങിയ അറബിപ്പണത്തിന് ഒരു നാടിന്റെ ഭാഗധേയം നിര്‍ണ്ണയിക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കാനായി എന്നതിനപ്പുറം ഒരു സമൂഹത്തിലെ യുവത്വത്തിന്റെ നല്ലൊരു പങ്കും ചിതറിത്തെറിച്ചിരിക്കുന്ന ഒരു സാംസ്കാരിക മണ്ഡലം എന്ന നിലയില്‍ക്കൂടിയാണ്‌ ഗള്‍ഫ് ഇന്ന് വിലയിരുത്തപ്പെടുന്നത്. വികസനത്തിന്റേയും പ്രതീക്ഷകളുടേയും നിലയ്ക്കാത്ത ചിലമ്പൊലി ശബ്ദമായി പ്രവാസ ജീവിതം പ്രകീര്‍ത്തിക്കപ്പെടുമ്പോഴും സഗൗരവം ചര്‍ച്ചയാകാതെ പോകുന്ന ചില സാംസ്കാരിക വ്യതിയാനങ്ങള്‍ക്ക് പ്രവാസത്തിലെ യുവത വിധേയമാകുന്നുണ്ട്. ഒരിക്കല്‍ അതിജീവനത്തിന്റെ ചിറകുകള്‍ വിടര്‍ത്തി തണല്‍ ചൊരിഞ്ഞു തന്ന പ്രവാസം ഇനിയും എത്ര നാള്‍ തുടരേണ്ടതുണ്ടെന്ന ഗൗരവമായ ഒരന്വേഷണവും എങ്ങു നിന്നും ഉയര്‍ന്നു വരുന്നതായി കാണുന്നുല്ല.  പ്രവാസത്തിന്റെ ഒരു നൂറ്റാണ്ട്* പിന്നിടുന്ന ഇക്കാലത്ത് പിന്നിലേയ്ക്ക് തിരിഞ്ഞുള്ള ഒരു വിശാല വായന നല്ലതാണ്‌.

പ്രവാസത്തിന്റെ വ്യത്യസ്ത തലങ്ങള്‍
ഒരു നൂറ്റാണ്ടിന്റെ പ്രവാസത്തിനു ശേഷം കേരളീയ യുവത്വത്തിന്‌ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍  നമ്മുടെ സാമൂഹ്യ ഘടനയില്‍ ശക്തമായ പ്രതിഫലനങ്ങള്‍ സ്യഷ്ടിക്കുന്നുണ്ട്. പ്രവാസത്തില്‍ ജീവിക്കേണ്ടി വരുന്ന യുവത്വവും പ്രവാസം സ്പോണ്‍സര്‍ ചെയ്യുന്ന സുഖലോലുപതകളുടേയും സൗകര്യങ്ങളുടേയും പരോക്ഷ ഗുണഭോക്താക്കളായി നാട്ടില്‍ ജീവിക്കുന്ന യുവത്വവും ഇതില്‍ ഉള്‍പ്പെടും.
കേരളം അതിന്റെ ചരിത്രം ആരംഭിക്കുന്നത് തന്നെ പ്രവാസവുമായി ബന്ധപ്പെട്ടാണ്‌. ജീവസന്ധാരണത്തിനായി നാടു വിടുന്നവരെ പ്രവാസികളായി പരിഗണിക്കാമെങ്കില്‍ അത്തരം പ്രവാസികളുടെ പറുദീസയായിരുന്നു കേരളം. ബി.സി രണ്ടായിരത്തി അറുന്നൂറു മുതല്‍ തന്നെ കേരളത്തിലേയ്ക്ക് ഈജിപ്തില്‍ നിന്നും പേര്‍ഷ്യയില്‍ നിന്നുമുള്ള അറബി വ്യാപാരികള്‍ നിശ്ചിതകാലം വന്നു താമസിച്ച് തിരിച്ച് പോകുമായിരുന്നു. 

തീര്‍ത്തും സ്വയം പര്യാപ്തമായ കേരളീയ സാഹചര്യത്തില്‍ വന്ന അതീവ ഗുരുതരവും അതിശക്തവുമായ ജാതി വ്യവസ്ഥയുടേയും, ജന്മി മേല്‍ക്കോയ്മയുടേയും, ഭരണ വര്‍ഗത്തിന്റെ അക്ഷന്തവ്യമായ സ്വജനപക്ഷപാതത്തിന്റേയും അനന്തര ഫലങ്ങളായി പരാശ്രയത്വത്തിന്റെ നുകങ്ങളില്‍ ആയുഷ്കാലം ബന്ധിതരായി കഴിയേണ്ടി വന്ന ഒരു ദരിദ്ര വര്‍ഗ്ഗം പിറവി കൊള്ളുകയും, അടിച്ചമര്‍ത്തലിന്റേയും അരക്ഷിതത്വത്തിന്റേയും സഹചാരികളായി തലമുറകളോളം കഴിയേണ്ടി വരികയും ചെയ്തു. കാലങ്ങളായി തലമുറകളിലൂടെ തങ്ങള്‍ സഹിക്കുന്ന അപമാനത്തിന്റേയും അരക്ഷിതത്വത്തിന്റേയും മാറാലകള്‍ പേറുന്ന അധമത്വ ഭാണ്ഡങ്ങള്‍ സ്വന്തം ചുമലില്‍ നിന്നും വലിച്ചെറിയാന്‍ വെമ്പല്‍ കൊണ്ട ഒരു ജന സമൂഹത്തിന്റെ പ്രതിനിധികളായിരുന്നു ആദ്യകാല പ്രവാസികള്‍. ഭേദപ്പെട്ട ജീവിത സാഹചര്യങ്ങള്‍ തേടിയും അധികാരി, ജന്മി വര്‍ഗ്ഗങ്ങളുടെ പീഢനമുക്തമായ ഒരു ജീവിതം സ്വപ്നംകണ്ടും കേരളത്തില്‍ നിന്നും അന്യ നാടുകളിലേയ്ക്ക് ചേക്കേറാന്‍ സാധിച്ചവരുടെ എണ്ണം കുറവായിരുന്നുവെങ്കിലും, അത് അതിജീവനത്തിന്റെ മേച്ചില്പ്പുറങ്ങളായി ഇവര്‍ക്കനുഭവപ്പെട്ടു. തമിഴ്നാടും, കര്‍ണ്ണാടകയും, മഹാരാഷ്ട്രയുമായിരുന്നു ഇത്തരത്തില്‍ ആദ്യകാല പ്രവാസികള്‍ തെരഞ്ഞെടുത്ത ഭൂമികകള്‍.
1970കളോടെ തുടങ്ങിയ ഗള്‍ഫ് പ്രവാസത്തിന്റെ സാധ്യതകളോടെയാണ്‌ പ്രവാസമെന്ന ചിന്തയ്ക്ക് മേല്‍ ജീവിത സൗകര്യങ്ങളുടെ മേന്മയും, ആഢംബരത്തിന്റെ പളപളപ്പും പച്ച പിടിക്കുന്നത്. അറേബ്യണ്‍ മണല്‍ക്കാടുകളിലെവിടെയോ തങ്ങല്‍ സ്വപ്നം കാണുന്ന ഒരു സ്വര്‍ഗ്ഗീയ ഭൂമിക തങ്ങളേയും കാത്തിരിക്കുന്നുവെന്ന പ്രതീക്ഷ നിശ്ചയദാര്‍ഢ്യവും സാഹസിക ചിന്തയുമുള്ള ചെറുപ്പക്കാരെ അവേശഭരിതരാക്കി. ജീവിതം അല്ലെങ്കില്‍ മരണം എന്ന അതിജീവനത്തിന്റെ പ്രഖ്യാപനം നടത്തിക്കൊണ്ടാണ്‌ ഇവര്‍ നാടു വിട്ടിരുന്നത്. കഠിനാധ്വാനികളും സമ്പാദ്യ ശീലക്കാരുമായ ഇവര്‍ വളരെ വേഗം മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളിലേയ്ക്ക് കൂടുമാറി.

ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ സയന്‍സ് റിസര്‍ച്ചും (ഐ.സി.എസ്.എസ് ആര്‍) കേരള സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും (കെ.എസ്.ഐ), കേരളീയ സമൂഹത്തില്‍ പ്രവാസവും പ്രവാസികളും ചെലുത്തിയ സ്വാധീനത്തേയും വികസനോന്മുഖമായ മാറ്റത്തേയും പറ്റി ആധികാരികമായി പനം നടത്തിയിട്ടുണ്ട്. അവരുടെ പനങ്ങളില്‍ കേരളത്തില്‍ സംഭവിച്ച പ്രവാസത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ ബ്രിട്ടീഷ് കോളനികളായ മലേഷ്യ, ബര്‍മ്മ, ശ്രീലങ്ക, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേയ്ക്ക് കേരളീയര്‍ നടത്തിയ പ്രവാസമാണ്‌ ഇതില്‍ ഒന്നാം ഘട്ടം. കാര്‍ഷിക മേഖലയിലേയ്ക്കും തോട്ടം മേഖലയിലേയ്ക്കുമാരുന്നു മുഖ്യമായും ആളുകള്‍ ചേക്കേറിയിരുന്നത്. 1930ലെ പ്രാബല്യത്തില്‍ വന്ന ഇന്ത്യന്‍ ഇമിഗ്രേഷന്‍ നിയമങ്ങളുടെ സാങ്കേതിക പ്രശ്നങ്ങള്‍ കൊണ്ടും ബ്രിട്ടീഷ് അധിനിവേശത്തില്‍ നിന്നും സ്വാതന്ത്ര്യം ലഭിച്ച രാജ്യങ്ങള്‍ നടപ്പിലാക്കിയ നിയമങ്ങളുടെ നൂലാമാലകള്‍ കൊണ്ടും ഇത്തരം യാത്രകള്‍ പിന്നീട് അധികം ഉണ്ടായില്ല. ഇവരില്‍ പലരും പ്രവാസ ഭൂമികയില്‍ തന്നെ ശിഷ്ട കാലം കഴിച്ച് കൂട്ടുകയും ചെയ്തു.
ആഫ്രിക്കന്‍ നാടുകളിളേയ്ക്ക് നടന്ന വ്യാപകമായ കുടിയേറ്റത്തെയാണ്‌ പ്രവാസത്തിന്റെ രണ്ടാം ഘട്ടമായി ഗണിക്കുന്നത്. താരതമ്യേന വിദ്യാഭ്യാസം നേടിയ ഇന്ത്യാക്കാര്‍ മെച്ചപ്പെട്ട തൊഴില്‍, വേതന വ്യവസ്ഥകള്‍ തേടി ഇവിടങ്ങളില്‍ താമസമാക്കാന്‍ തുടങ്ങി. എന്നാല്‍ ഇതിനും അധികം ആയുസുണ്ടായില്ല. തദ്ദേശിയരുടെ ശക്തമായ ചെറുത്തു നില്പ്പും, വര്‍ണ്ണ വ്യവസ്ഥതിയുടെ വര്‍ദ്ധിച്ച സ്വാധീനവും ഇവരില്‍ ഭൂരിഭാഗത്തേയും ജന്മ നാടുകളില്‍ത്തന്നെ മടക്കിയെത്തിക്കാന്‍ കാരണമായി.
വികസിത രാജ്യങ്ങളായ വടക്കേ അമേരിക്കയിലും പടിഞ്ഞാരന്‍ യൂറോപ്പിലെ രാജ്യങ്ങളിലും 1950കളോടെ വ്യവസായങ്ങള്‍ ത്വരിതഗമനത്തിലാകുകയും, വര്‍ദ്ധിച്ച തോതിലുള്ള മാനവ വിഭവ ശേഷി ആവശ്യമായിവരികയും, ഇന്ത്യ പോലെയുള്ള രാജ്യങ്ങളിലെ അധ്വാന ശീലരായ തൊഴിലാളികള്‍ക്കായി അവസരങ്ങളുടെ വാതില്‍ തുറന്നിടുകയും ചെയ്തു. ഇതിനെയാണ്‌ പ്രവാസത്തിന്റെ മൂന്നാം ഘട്ടമായി പരിഗണിക്കുന്നത്. അഭ്യസ്തവിദ്യരും അല്ലാത്തവരുമായ നിരവധിയാളുകള്‍ ഈ ഒഴുക്കില്‍ പ്രവാസികളാകുകയും, വര്‍ഷങ്ങളായുള്ള സാംസ്കാരിക സഹവാസ, സങ്കലനങ്ങള്‍ക്ക് വിധേയമായി നിരവധി ഇന്ത്യാക്കാര്‍ ഇവിടങ്ങളില്‍ സ്ഥിരവാസമാക്കുകയും ചെയ്തു.

എന്നാല്‍ പ്രവാസത്തെക്കുറിച്ച് ഇന്നത്തെ ധാരണകള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും നിദാനമായത് 1970കളോടെ ഗള്‍ഫ് മേഖലയിലേയ്ക്ക് ഉണ്ടായ വന്‍ തോതിലുള്ള മാനവ ശേഷിയുടെ ഒഴുക്കോടെയാണ്‌. തുച്ഛ മായ വര്‍ഷങ്ങള്‍കൊണ്ട് ആഢംബരത്തിന്റെ പ്രഭാവലയത്തില്‍ മടങ്ങിവന്ന ഗള്‍ഫ് പ്രവാസികള്‍ ചെറുപ്പക്കാരില്‍ ആശ്ചര്യവും ആവേശവും നിറയ്ക്കുകയും യാത്രാ സം‌വിധാനങ്ങളിലുണ്ടായ വമ്പിച്ച പുരോഗതിയിലൂടെ പ്രവാസ സഞ്ചാരത്തില്‍ അനായാസത കൈവരിക്കുകയും ചെയ്തു. ത്യാഗ പൂര്‍ണവും അനിശ്ചിതത്വം നിറഞ്ഞതുമായ ദു ര്‍ഘട യാത്രകള്‍ക്ക് പകരം ശീതളമായ ഏതാനും മണിക്കൂറുകള്‍ കൊണ്ട് പതിനായിരക്കണക്കിന് കിലോമീറ്ററുകള്‍ താണ്ടാന്‍ കഴിയുന്ന ആധുനിക ഗതാഗത സം‌വിധാനങ്ങള്‍ പ്രവാസത്തിന്റെ ഗള്‍ഫൊഴുക്കിന്‌ ആക്കം കൂട്ടി. കടിനാധാനികള്‍ മാത്രമല്ല അലസരും സ്വപ്നജീവികളുമൊക്കെ പ്രവാസത്തിന്റെ ഈ നാലാം ഘട്ടത്തില്‍ തഴച്ച് വളര്‍ന്നു.
മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും ഭിന്നമായി കേരളമായിരുന്നു ഈ ഗള്‍ഫ് പ്രവാസത്തിന്റെ പ്രധാന ഭൗമസ്രോതസ്സ്. വ്യാപകമായ ഗള്‍ഫ് പ്രവാസം കേരളത്തിന്റെ കുടുംബ വ്യവസ്ഥകളില്‍ വലിയ മാറ്റങ്ങള്‍ വരുത്തി. കാര്‍ഷിക, സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ മതരംഗങ്ങളില്‍പ്പോലും ഇത് ശക്തമായ സ്വാധീനം ചെലുത്തി. കുറഞ്ഞ വര്‍ഷങ്ങള്‍ കൊണ്ട് തന്നെ കേരളത്തിലെ യുവത്വത്തിന്റെ സിംഹ ഭൂരിപക്ഷവും, തിരിച്ചൊരു പറിച്ചുനടല്‍ സാധ്യമാകത്ത വിധം വിവിധ ഗള്‍ഫ് നാടുകളില്‍ വേരുകളാഴ്ത്തിക്കഴിഞ്ഞു.

പ്രവാസി യുവത്വവും സാംസ്കാരിക വ്യതിയാനങ്ങളും
മുന്‍‌കാലങ്ങളിലെ പ്രവാസത്തേയും പ്രവാസികളെയും ഇന്നുമായി ഒരു താരതമ്യം ചെയ്യുമ്പോള്‍, ഇന്നത്തെ പ്രവാസികള്‍ ഏറെ സ്വതന്ത്രരും യാഥാര്‍ത്ഥ്യങ്ങളെ കൂടുതല്‍ ഉള്‍ക്കൊള്ളുന്നവരുമാണെന്നു കാണാം. നിരവധി സാംസ്കാരിക, സാമൂഹിക സംഘടനകള്‍ പ്രവാസികളുടെ ഉന്നമനത്തിനും ക്ഷേമ സേവനങ്ങള്‍ക്കുമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയില്‍ പലതും പ്രവാസികള്‍ക്ക്തന്നെ ബാധ്യതകളാകുകയും, സംഘര്‍ഷങ്ങള്‍ക്ക് വഴിത്താരകള്‍ തീര്‍ക്കുകയും ചെയ്യുന്നുണ്ട് എന്നൊരു കൂട്ടി വായന നന്നായിരിക്കും. സേവനങ്ങളും പ്രവര്‍ത്തനങ്ങളും താല്പര്യമുക്തമോ ലാഭേഛരഹിതമോ ആക്കാന്‍ ശ്രമിക്കുന്നില്ല എന്നൊരു ആരോപണത്തെ പരിഗണിച്ച്കൊണ്ട് തന്നെ ഇവരില്‍ പലരും സേവനത്തിന്റെ മാത്യകകളാകുന്നുവെന്നതും പരാമര്‍ശിക്കാതെ വയ്യ. സൗദി അറേബ്യയിലെ ദമ്മാം നഗരത്തില്‍ മാത്രം നൂറ്റിനാല്പത്തി‌യെട്ടോളം വ്യത്യസ്ത സംഘടനകള്‍ കടലാസു പുലികളായും, കര്‍മനിരതരായ സേവന സംഘങ്ങളായും പ്രവര്‍ത്തിക്കുന്നുവെന്നത് ആശ്ചര്യജനിതകമാണ്‌. രാഷ്ട്രീയ പ്രസ്ത്ഥാനങ്ങളുടെ പ്രവാസ പ്രായോജകരായ സംഘടനകളും സജീവമാണ്‌. വിനോദങ്ങളേയും കലകളേയും മാത്രം പ്രോത്സാഹിപ്പിക്കുന്ന സംഘടനകളും, മതസംഘടനകളുമൊക്കെ മിക്കവാറും എല്ലാ ഗള്‍ഫ് നാടുകളിലും പ്രവര്‍ത്തിക്കുന്നുവെങ്കിലും, പ്രവാസി സമൂഹത്തില്‍ സംഭവിക്കുന്ന സൂക്ഷ്മമായ സാംസ്കാരിക വ്യതിയാനങ്ങളും, ധാര്‍മിക പ്രശ്നങ്ങളും വിലയിരുത്തുന്നതില്‍ ഇവയ്ക്ക് മിക്കതിനും ജാഗ്രതക്കുറവോ പരാജയങ്ങളോ സംഭവിക്കുന്നു.

പ്രവാസി യുവതയ്ക്കിടയില്‍ കുറ്റക്യത്യങ്ങളും സാംസ്കാരിക വൈക്യതങ്ങളും വര്‍ദ്ധിച്ചുവരുന്നുവെന്നത്‌ പ്രത്യേകിച്ച് പനങ്ങളുടെ പിന്‍ബലമില്ലാതെ തന്നെ മനസ്സിലാക്കാവുന്നതാണ്‌. ജയിലുകളില്‍ അടയ്ക്കപ്പെടുന്ന പ്രവാസി ഇന്ത്യക്കാരുടെ എണ്ണം ഓരോ ഗള്‍ഫ് നാടുകളിലും കൂടി വരുന്നു എന്നാണ്‌ പത്ര വാര്‍ത്തകള്‍ നല്‍കുന്ന് വിവരം. തട്ടിപ്പും, കൊള്ളയും, കൊലയും, പെണ്‍‌വാണിഭങ്ങളൂമടക്കം നിയമവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന മാഫിയാ സംഘങ്ങള്‍ പ്രവാസത്തിലെ കാണാമറയത്തിരുന്ന് അവരുടെ സാമ്രാജ്യങ്ങള്‍ തീര്‍ക്കുന്നു. കുടിപ്പകകളും മാത്സര്യങ്ങളും കൊലപാതകങ്ങളിലേയ്ക്ക് വരെ നീളുകയും നാട്ടിലെ കുടുംബങ്ങളിലേയ്ക്ക് കൂടി അത് വ്യാപിക്കുകയും ചെയ്യുന്നു. സൈബര്‍ തട്ടിപ്പുകളിലും അതിന്റെ ഇരകളിലും മലയാളി സാന്നിധ്യം വളരെകൂടുതലാണ്‌. പ്രവാസി സമൂഹത്തില്‍  സംഭവിക്കുന്ന ഈ അവസ്ഥാ വ്യതിയാനം പരിശോധിക്കുമ്പോള്‍ പ്രവാസത്തിന്റെ ഭാവിക്ക് മുകളില്‍ അരൂപിയായി തൂങ്ങുന്ന ഡമോക്ലീസിന്റെ കൂര്‍ത്തവാള്‍ കാണാന്‍ കഴിയുന്നുണ്ട്. ഒപ്പം എന്തൊക്കെയോ ഓര്‍മിപ്പിക്കുന്ന അപായ മണികളുടെ ശബ്ദമില്ലാത്ത ശബ്ദവും.

തിരിച്ചു വരവിന്റെ പ്രവാസം
ഒരിക്കലും മടങ്ങാന്‍ കഴിയാത്ത വിധത്തിലിള്ള ഒരു ഏണിയും പാമ്പും കളിയായ പ്രവാസത്തില്‍ നിന്നും നാം പരമമായി നേടുന്നതെന്ത് എന്ന ചോദ്യം വളരെ പ്രസക്തമാണ്‌. എത്ര പ്രവാസികള്‍ക്ക് ഈ ചോദ്യത്തിന്റെ ഗൗരവം അതിന്റെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കും? ഒരിക്കലും ഒരു തിരിച്ചു വരവ് പ്രതീക്ഷിക്കാത്ത ഒരുജന്മനാടാണ്‌ ഒരോ പ്രവാസിയേയും കാത്തിരിക്കുന്നത്.  കേരളത്തിന്റെ സവിശേഷമായ സ്വയം പര്യാപ്തത കേരളത്തിന്‌ എന്നേ നഷ്ടമായിരിക്കുന്നു. മലയാളികളെ ഭക്ഷിപ്പിച്ചിരുന്ന വിശലമായ വയലേലകള്‍ അപ്രത്യക്ഷമായിരിക്കുന്നു. പരശ്രയത്വത്തിന്റെ നുകം ചുമക്കാന്‍ വയ്യാത്തതു കൊണ്ട് പ്രവാസികളാകേണ്ടി വന്ന ഒരു തലമുറയുടെ പിന്മുരക്കാറ് ഈ പ്രവാസം കൊണ്ട് നേടിയത് ഒരിക്കലും ഒഴിവാക്കനാവത്ത പരാശ്രയത്വം. ഒരു സമൂഹത്തിന്റെ പുരോഗതിയെന്നത് വിലയിരുത്തപ്പെടേണ്ടത് ഒന്നോ രണ്ടോ തലമുറയുടെ സുഖലോലുപതയിലോ, യമണ്ടന്‍ കോണ്‍‌ക്രീറ്റ് സൗധങ്ങളുടെ നിരയൊത്ത വ്യാപനത്തിലെ ദ്യശ്യ ഭംഗിയിലോ, നെടുനീളന്‍ റോഡുകളില്‍ നിരന്നു പായുന്ന വാഹങ്ങളിലൊ അതുമല്ലെങ്കില്‍ ഇന്നലെകളിലെ സ്വപ്നങ്ങല്‍ ഇന്ന് കൈക്കുമ്പിളിലൊതുക്കൊന്നതിലോ ആണോ എന്നതാണു നാം ഉത്തം അന്വേഷിക്കേണ്ട ചോദ്യം.

ഒരു സമൂഹത്തിലെ ചടുലമായ ഉച്ഛ്വാസ നിശ്വാസങ്ങളാണ്‌ അതിലെ കൗമാരവും യൗവ്വനവും. പ്രതീക്ഷകള്‍ പൂത്തുനില്‍ക്കുന്ന ചടുലമായ യൗവ്വനത്തിന്റെ അഭാവമാണ്‌ പല നാഗരികതകളേയും സാമ്രാജ്യങ്ങളേയും തകര്‍ത്തതും പിന്നോട്ടടിച്ചതും. പ്രവാസത്തിന്റെ ശീതളിമയിലും ജന്മനാട് നല്‍കുന്ന സ്വാതന്ത്രം അനുഭവിക്കാന്‍ സാധിക്കതെ കഴിയേണ്ടി വരുന്ന യുവജനങ്ങളില്‍ ഒരുതരം മാനസിക മരവിപ്പ് പടരുന്നുവെന്നാണ്‌ സാമൂഹ്യ ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നത്.  സാമൂഹ്യ പ്രതിബദ്ധതയില്ലാത്ത ഒരു യുവസമൂഹം വളര്‍ന്നു വരുന്നുവെന്നത് പ്രവാസ സംഘടനകള്‍ അതീവ ഗൗരവത്തോടെ നോക്കിക്കാണേണ്ടിയിരിക്കുന്നു. ഏത് പ്രവാസത്തിനും ഒരു അവസാനമുണ്ട്. ആ തിരിച്ചറിവാണ്‌ നാം ഉണ്ടാക്കിയെടുക്കേണ്ടത്. അഥാണ്‌ ചരിത്രം നല്‍കുന്ന പാഠം. മൗലാനാ വഹീദുദ്ദീന്‍ ഖാന്‍ എഴുതിയ വിഖ്യാതമായ ഗ്രന്ഥമാണ്‌ ചരിത്രം നല്‍കുന്ന പാഠം എന്ന ശീര്‍ഷകത്തിലുള്ളത്. ശുഷ്ക ചിന്തയുടെ മതില്‍ക്കെട്ടുകള്‍ പൊളിച്ച് വിശാലമായ ഒരു സാമൂഹിക വായനയ്ക്ക് അവസരമൊരുക്കുന്ന ആ ഗ്രന്ഥം, ലോകത്തെ നിരവധി ചരിത്ര വൈപരീത്യങ്ങളും, അനുഭവ പാറങ്ങളും ചര്‍ച്ചയാക്കുന്നുണ്ട്. ബ്യഹത്തായ ഒരു ആലോചനാലോകം തുറന്നിടുന്ന ആപുസ്തകം അവസാനിക്കുന്നത് സുപ്രസിദ്ധമായ ഒരു പരാമര്‍ശത്തോടെയാണ്‌. അത് ഇപ്രകാരമാണ്‌. " ചരിത്രത്തില്‍ നിന്നും ആരും ഒന്നും പഠിക്കുന്നില്ല; അതാണത്രേ ചരിത്രം നല്‍കുന്ന ഏറ്റവും വലിയ പാഠം"

Sep 13, 2011

അല്‍ ഹ‌ഗ്‌ല്‍: മനം മയക്കുന്ന അറേബ്യന്‍ വിസ്മയ തീരം

അല്‍ ഹ‌ഗ്‌ല്‍:
മനം മയക്കുന്ന അറേബ്യന്‍ വിസ്മയ തീരം
എം എസ് ഷൈജു, കൊല്ലം

റേബ്യന്‍ മണല്‍ക്കാടുകളിലെ വിജനമായ നിശബ്ദതകള്‍ക്കുള്ളില്‍ ഒളിഞ്ഞിരിക്കുന്ന പ്രക്യതി സൗന്ദര്യത്തിന്റെ അനേകായിരം ദ്യശ്യവിസ്മയങ്ങളിലൊന്നു മാത്രമാണ്‌ ചെങ്കടല്‍ തീരത്ത് സ്ഥിതി ചെയ്യുന്ന ഹഗ്‌ല്‍ ബീച്ച്. നയനാന്ദത്തിന്റെ സ്വര്‍ഗീയനുഭൂതി ചുരത്തുന്ന പ്രക്യതിയുടെ ദൈവീക വരദാനം. വിരസതയുടേയും മടുപ്പിന്റേയും കനല്‍ക്കാറ്റുകള്‍ ആഞ്ഞു വീശുന്ന മരൂഭൂമിയുടെ ആന്തരിക സ്പന്ദനങ്ങള്‍ പലപ്പോഴും പുറം ലോകം അറിയാതെ പോകുന്നവയില്‍ ചിലതു മാത്രമാണ്‌. അറേബ്യന്‍ മണലാരണ്യത്തിന്റെ പുറം ചിത്രങ്ങള്‍ക്കുള്ളില്‍ അനര്‍ഘസൗന്ദര്യത്തിന്റെ ഗൂഢമന്ദസ്മിതം പൊഴിക്കുന്ന ഇത്തരം നിരവധി കാഴ്ചകളെക്കുറിച്ചുള്ള അറിവായിരുന്നു രണ്ടായിരം കിലോമീറ്റര്‍ ദൂരത്തെ അല്‍ ഹഗ്‌ല്‍ ബീച്ചിലേക്കൊരു യാത്ര പോകാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്. മരുഭൂമിയുടെ ഉള്ളുണര്‍ത്തുന്ന കാഴ്ചകളുടെ അദ്ഭുത ലോകത്തേക്കാണ്‌ ആ യാത്ര ഞങ്ങളെ നയിച്ചത്.
വിരസമായ മണല്‍ക്കടുകള്‍ക്കുള്ളില്‍ വര്‍ണ്ണിച്ചു തീര്‍ക്കാന്‍ കഴിയാത്ത സൗന്ദര്യത്തിന്റെ നിറക്കൂട്ടുകളാല്‍ ചാലിച്ച പ്രക്യതിയുടെ പ്രസരിപ്പുകള്‍ അനവധിയാണ്‌. അറേബ്യന്‍ സാംസ്കാരികതയില്‍ നിന്നുമുള്ള ഒരു ദിശാവ്യതിയാനം ഭയപ്പെടുന്നതു കൊണ്ട് കൂടിയാകണം ടൂറിസത്തെ ഇവിടങ്ങളില്‍ വേണ്ടത്ര പ്രോസത്സാഹിപ്പിക്കാത്തത്. അല്ലായിരുന്നുവെങ്കില്‍ സഞ്ചാരികളുടെ പറുദീസയായി ഇവിടങ്ങള്‍ മാറുമായിരുന്നു എന്നതില്‍ തര്‍ക്കമില്ല.
ഞങ്ങള്‍ തബൂക്കില്‍ നിന്നും രാവിലെ തന്നെ പുറപ്പെട്ടു. തബൂക്കില്‍ നിന്നും ഏകദേശം 150 കിലോമീറ്റര്‍ ദൂരെയാണ്‌ ഹഗ്‌ല്‍ ബീച്ച്.പട്ടാണാതിര്‍ത്തി വിട്ടു കഴിഞ്ഞപ്പോള്‍ തന്നെ മനമുണര്‍ത്തുന്ന പുറം കാഴ്ചകളുടെ ഉറവ വറ്റാത്ത ദ്യശ്യവിരുന്നും ആസ്വദിച്ച് ഞങ്ങളിരുന്നു.മനോഹരമായ പ്രക്യതിയുടെ ശില്പ ചാതുരി. പുറത്തിറങ്ങി നിന്ന് കുറേ ചിത്രങ്ങളെടുക്കണമെന്നു തോന്നി. ആകാശത്തേയ്ക്ക് തലയെടുത്തു നില്‍ക്കുന്ന വ്യതസ്ത ആക്യതിയിലും രൂപത്തിലുമുള്ള മലമടക്കുകള്‍ വിവിധ വര്‍ണരാജികളെ ലയിപ്പിച്ചു ചേര്‍ത്ത ഒരു കൂറ്റന്‍ ക്യാന്‍‌വാസിലെ ചിത്രങ്ങള്‍ പോലെ തോന്നിപ്പിച്ചു.കമ്പ്യൂട്ടറിന്റെ സ്ക്രീനില്‍ അഴകോടെ തെളിയുന്ന വാള്‍ പേപ്പറുകള്‍ പലതും ഇവിടെ നിന്നുമുള്ള ദൂരക്കാഴ്ച്ചകളാണെന്ന് കൂടെയുള്ള സുഹ്യത്ത് വിശദീകരിച്ചു. നാലു ഭാഗവും വിടര്‍ന്നു നില്‍ക്കുന്ന പടു കൂറ്റന്‍ താമരയിതളുകള്‍ പോലെ തോന്നിക്കുന്ന പര്‍വതങ്ങള്‍. അതിനിടയ്ക്കു കൂടി ഒരു തോണി തുഴയുന്നതു പോലെ ഞങ്ങളുടെ കോസ്റ്റര്‍ വാന്‍ മെല്ലെ സഞ്ചരിച്ചു.ആ മല മടക്കുകളില്‍ കയറി നിന്നു ഉറക്കെ വിളിച്ചു പറയണമെന്നു തോന്നി. "ഹേ സഞ്ചാരികളേ! നിങ്ങളെവിടെയാണ്‌? പ്രക്യതിയുടെ വിരല്‍ പാടുകള്‍ പതിഞ്ഞ്‌ കിടക്കുന്ന ഈ മനോഹാരിതകള്‍ നിങ്ങള്‍ കാണുന്നുല്ലേ"
വളവുകളും തിരിവുകളുമുള്ള സിംഗിള്‍ റോഡിലൂടെ വാന്‍ ചീറിപ്പായുന്നു. ഹഗ്‌ലിന്റെ തീരമണയാനുള്ള ആവേശം വാഹനത്തിനുള്ളതു പോലെ തോന്നി.
 
ദൂരെ നീലപ്പട്ട് വിരിച്ചതു പോലെ ചെങ്കടലിന്റെ ദ്യശ്യം കാണാം. ഹഗ്‌ലിന്റെ ദൂരക്കാഴ്ച്ചയാണ്‌.തികച്ചും വ്യതസ്തമായ ഭൂപ്രക്യതി. വരികള്‍ക്കിടയില്‍ ഒതുങ്ങി നില്‍ക്കാത്ത ത്രസിപ്പിക്കുന്ന സൗന്ദര്യമാണ്‌ ഹഗ്‌ലിന്റെ വിദൂര വീക്ഷണം. നീലപ്പരവതാനിക്കപ്പുറം ഇളം വെയിലിന്റെ സുവര്‍ണ്ണ രശ്മികളില്‍ തിളങ്ങുന്ന പര്‍‌വത ശിഖരങ്ങള്‍. വ്യത്യസ്ത രൂപങ്ങളില്‍ കൊത്തിവെച്ച ശില്പങ്ങളുടെ ചാതുര്യത്തോടെ ആകാശ നോട്ടം നടത്തുന്ന മല മടക്കുകള്‍ക്കിടയിലേക്ക് കടല്‍ ലോപിച്ച് ചേരുന്നത് ഹഗ്ഗ്‌ലിന്റെ മാത്രം കാവ്യ ഭംഗിയാണ്‌.
വളഞ്ഞു പുളഞ്ഞ് താഴേക്കു നീളുന്ന പാതയ്ക്കിരുവശവും മനോഹരങ്ങളായ ചെടികള്‍ വച്ചുപിടിപ്പിച്ചിരിക്കുന്നു.പാതയുടെ ഒരു വശം പൂര്‍ണ്ണമയും മലകളാണ്‌. മറുഭാഗത്ത് വിവിധ ആക്യതിയിലും വര്‍ണ്ണങ്ങളിലുമുള്ള മനോഹരങ്ങളായ റിസോര്‍ട്ടുകളും ടൂറിസ്റ്റ് ബംഗ്ലാവുകളും നിര നിരയായി കാണുന്നു.കോവളം ബീച്ചിലേക്കുള്ള വഴിയാണ്‌ പെട്ടെന്ന് മനസ്സില്‍ തെളിഞ്ഞത്.വിവിധ രാജ്യക്കാരായ സഞ്ചാരികള്‍ ഇവിടെ വരുന്നുണ്ട്.ടൂറിസം ഒരു വരുമാന മാര്‍ഗമല്ലാത്തതു കൊണ്ടാണത്രേ ഈ സ്ഥലങ്ങള്‍ക്കൊന്നും വലിയ പ്രചാരം നല്‍കാത്തത്. റിസോര്‍ട്ടുകളുടെ മതില്‍ക്കെട്ടുകള്‍ക്കുള്ളില്‍ ക്യത്രിമ വിനോദത്തിനായുള്ള നിരവധി സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇവിടെ നിന്നും നോക്കിയാല്‍ കടലിലേക്ക് നീണ്ടു കിടക്കുന്ന നീളന്‍ പൂമുഖമുള്ള മനോഹരങ്ങളായ വീടുകളുടെ ഒരു ശ്യംഖല തന്നെ കാണാം. സമ്പന്നരായ സൗദികള്‍ പണികഴിപ്പിച്ചിട്ടിരിക്കുന്ന വിശ്രമ ബംഗ്ലാവുകളാണവ . ഇടയ്ക്ക് ഈ അനര്‍ഘ സൗന്ദര്യം നുകരാന്‍ സകുടുംബം താമസിക്കുന്നതിനാണ്‌ ഈ സ്വപ്ന സൗധങ്ങള്‍ പണി കഴിപ്പിച്ചിട്ടിരിക്കുന്നത്.കൂടെയുള്ള തബൂക്കുകാരന്‍ സുഹ്യത്ത് ഞങ്ങള്‍ക്ക് ഒന്നാന്തരമൊരു ഗൈഡായിരുന്നു. ഞങ്ങള്‍ ഇപ്പൊഴും വാഹനത്തില്‍ തന്നെയാണ്‌. തൊട്ട്മുന്നില്‍ സൗദി അതിര്‍ത്തി അവസാനിക്കുന്നു. ഇനി മുന്നോട്ട് പോകണമെങ്കില്‍ ജോര്‍ദാന്‍ വിസ വേണം. ചെക്ക് പോയന്റിനു തൊട്ടുമുമ്പിലായി ഞങ്ങള്‍ വാഹനം നിര്‍ത്തി. വളരെ തിരക്കു കുറഞ്ഞ അതിര്‍ത്തി ചെക്ക്പോസ്റ്റ്


നീണ്ട് ഉയരമുള്ള ഒരു കടല്‍ത്തിട്ടയിലാണ്‌ ചെക്ക്പോസ്റ്റ് സ്ഥിതി ചെയ്യുന്നത്.താഴേക്ക് ഇറങ്ങിപ്പോകാനുള്ള മനോഹരങ്ങളായ പടവുകളുണ്ട്.നീലക്കടലിന്റെ വിദൂരതയില്‍ ഒരു പരവതാനി പോലെ കാണുന്നത് ഇസ്രായേലാണെന്ന് സുഹ്യത്ത് വിശദീകരിച്ചു.രാത്രിയില്‍ അവിടെ തെളിയുന്ന വെളിച്ചം കടലിനെ കൂടുതല്‍ മനോഹരിയാക്കുന്നുണ്ട്. മൂന്നു രാജ്യങ്ങള്‍ കാഴ്ചയുടെ വിദൂര വിരുന്നൊരുക്കി കാത്തിരിക്കുന്നുവെന്നതാണ്‌ ഹഗ്‌ലിന്റെ ഒരു സവിശേഷത.ജോര്‍ദാന്‍, ഇസ്റായേല്‍, ഈജിപ്ത് എന്നിവയാണവ. ഒരു രാജ്യത്തു നിന്നും മറ്റു മൂന്നു രാജ്യങ്ങള്‍ വീക്ഷിക്കുക! ഇതൊരു അനല്പമായ ആശ്ചര്യം തന്നെ. രാത്രിയില്‍ നിലാവു ചൊരിയുന്ന ചന്ദ്രക്കീറു പോലെ ഈജിപ്തും മനോഹരമായി കാണാം. വ്യത്തിയായി സം‌രക്ഷിച്ചിരിക്കുന്ന ഹഗ്‌ലിന്റെ തീരവും ഏറെ മനോഹരമാണ്‌. കുസ്യതിയുടെ താളത്തില്‍ കരയോട് കിന്നാരം പറഞ്ഞടുക്കുന്ന തിരകളുടെ ലവണ സൗന്ദര്യമാണ്‌ ബീച്ചുകളെ മനോഹരമാക്കുന്നത്. തിരയൊഴിഞ്ഞ അലസമായ അറേബ്യന്‍ ബീച്ചുകളില്‍ നിന്നും തികച്ചും വ്യത്യസ്തയാണ്‌ ഹഗ്‌ല്‍. സാമാന്യം ശക്തമായ തിരകളാണ്‌ ഹഗ്‌ലിനെ വ്യതസ്തയാക്കുന്നത്. പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത കിന്നാര മൊഴികളുടെ മഞ്ചാടിച്ചെപ്പ് തുറന്നു വെയ്ക്കുന്ന കാമുകീ ഭാവമാണ്‌ ഹഗ്‌ലിന്റെ തീരങ്ങള്‍ക്കുള്ളത്. ഈന്തപ്പനകളുംനിരവധി വ്യത്യസ്തങ്ങളായ വ്യക്ഷങ്ങളും കൊണ്ട് നിബിഢമായ ഒരു മനോഹര തോട്ടമാണു ബീച്ചിലേക്ക് നമ്മെ സ്വാഗതം ചെയ്ത് നില്‍ക്കുന്നത്. ഹഗ്‌ലിന്റെ മനോഹര തീരത്തെ അണിയിച്ചൊരുക്കിയിരിക്കുകയാണ് ഈ തോട്ടം.ചലിക്കുന്ന വീടുമായി ഒരു സൗദി കുടുംബം അവിടെ തമ്പടിച്ചിരിക്കുന്നു.ജനറേറ്ററും, ലൈറ്റിംഗ് സിസ്റ്റവും, എയര്‍ കൂളറും, ടി.വി ആന്റിനയുമൊക്കെയായി ഒരു ഡൈനകാരിയറും കൂടെയുണ്ട്. ക്യാമ്പ് ചെയ്യുന്നിടത്ത് സുഖമായി തങ്ങാനുള്ള മുഴുവന്‍ സം‌വിധാനവും ആ ട്രക്കിലുണ്ട്. ഇത് അറബികളുടെ ഒരു പൊതു സ്വഭാവമാണ്‌. സകുടുംബ സഞ്ചാരങ്ങളില്‍ അവശ്യം വേണ്ട് മുഴുവന്‍ സൗകര്യങ്ങളും അവര്‍ കരുതിയിരിക്കും.
ചെങ്കടലിലെ സൂര്യാസ്തമയം ഒരു വിസ്മയക്കാഴ്ചയാണ്‌. അസ്തമയ സൂര്യന്റെ ചെങ്കിരണങ്ങളില്‍ കടല്‍ കുങ്കുമപ്പൊട്ട് വിതറിയതു പോലെ ചുവക്കും. ചെങ്കടലില്‍ ധാരാളമായി കാണപ്പെടുന്ന വ്യതസ്തങ്ങളായ പവിഴപ്പുറ്റുകളാണ്‌ കടലിനെ ഇത്രയധികം ചുവപ്പിക്കുന്നത്. അതു കൊണ്ടാണത്രേ ചെങ്കടല്‍ എന്ന പേരു വന്നത് തന്നെ.
കടലിനെ ചുംബിച്ച് നില്‍ക്കുന്ന മനോഹരമായ മലയില്‍ നീന്തിക്കയറണമെന്ന് തോന്നി.പക്ഷേ ശക്തമായ വലകള്‍ കൊണ്ട് ബീച്ച് സുരക്ഷിതമാകിയിട്ടുണ്ട്. ഒരു പരിധിക്കപ്പുറത്തേക്ക് നീന്താന്‍ കഴിയില്ല. സുരക്ഷിതത്വത്തിന്‌ വലിയ പ്രാധാന്യമാണ്‌ സൗദി സര്‍ക്കാര്‍ കൊടുക്കുന്നത്.ബീച്ചിന്റെ മറു ഭാഗത്തായി മനോഹരമായ ഒരു ഹാര്‍ബര്‍ കാണാം. ചെറിയ കപ്പലുകളും ബോട്ടുകളും വരികയും പോകുകയും ചെയ്യുന്നു. ഞങ്ങള്‍ക്ക് മടങ്ങേണ്ട സമയമായി.ഓര്‍മക്കളുടെ നിറക്കൂട്ടില്‍ ഓര്‍ക്കാന്‍ സുഖവും മണവുമുള്ള നിറങ്ങളും ചാലിച്ച് ഞങ്ങള്‍ ഹഗ്‌ലിനോടു വിട പറഞ്ഞു.പിന്നില്‍ അക്ഷരങ്ങളുടെ വളവുകളിലും തിരിവുകളിലും ഒതുങ്ങാത്ത സ്നിഗ്ദ്ധസൗന്ദര്യവുമായി ഹഗ്‌ല്‍ സഞ്ചാരികളെ മാടിവിളിക്കുന്നു.
msshaiju@yahoo.co.in

Aug 8, 2011

മത ദർശനങ്ങൾ പകർന്നു നല്കുന്ന സാമൂഹ്യ ബോധം

.
മത ദർശനങ്ങൾ പകർന്നു നല്കുന്ന സാമൂഹ്യ ബോധം

നുഷ്യരിൽ അതി ഭൂരിപക്ഷവും എതെൻകിലും മതങ്ങളുടെ വക്താക്കളാണു.തികച്ചും ശോഷിച്ച ഒരു പരമ ന്യൂനപക്ഷമായ ആളുകൾ മാത്രമാണു മത ദർശനങ്ങളെ നിരാകരിക്കുന്നത്. അതിൽത്തന്നെ ബൌദ്ധികമായോ വസ്തുനിഷ്ഠമായോ സംവദിക്കാൻ ശ്രമിക്കുന്നത് എണ്ണത്തിൽ തുലോം തുച്ഛമായ ചില ആളുകൾ മാത്രമാണു.അവരാകട്ടെ, ജനിച്ചു വളർന്ന മത സാഹചര്യങ്ങളിലെ വൈകല്യങ്ങൾ നിമിത്തമോ, വിമർശന വിധേയമാക്കുന്ന ചില വസ്തുതകളിലെ എകപക്ഷീയ വായന കൊണ്ടോ മതങ്ങളുടെ എതിർ ചേരിയിൽ അകപ്പെട്ടുപോകുന്നവരാണു. എന്തായാലും സൂചിപ്പിക്കുന്ന വിഷയം മത വിശ്വാസികളുടേയും അവിശ്വാസികളുടെയും ശ്രദ്ധക്കു കൂടിയാണു
ലോകത്ത് അറിയപ്പെടുന്ന എതാണ്ട് എല്ലാ മതങ്ങളും എറിയും കുറഞ്ഞും സാമൂഹ്യബോധം പകർന്നു നല്കുന്നവയാണു.ഒന്ന് ഒന്നിനോട് തുടർന്നു വരുന്നതു പോലെയാണു മിക്കവാറും മതങ്ങളുടേ ഘടന പോലും.വിശ്വാസങ്ങളുടേയും ആചാരങ്ങളുടേയും മർമ്മം പോലും മിക്കപ്പോഴും വിശ്വാസികളെ സാമൂഹ്യ ബാധ്യതകളുമായി ബന്ധിപ്പിക്കുന്നതാണു.പക്ഷേ, സൻകടവശാൽ, മതാവബോധമുള്ളവരായി പരിഗണിക്കപ്പെടുന്നവർ പോലും വിശ്വാസങ്ങളുടേയും ആചാരങ്ങളുടേയും ഉപരിതലങ്ങളിൽ മാത്രം ഭ്രമണം ചെയ്യുന്നവരാണു എന്നത് മതങ്ങൾ പകർന്നു നല്കുന്ന സാമൂഹ്യ ചിന്തക്ക് മങ്ങലേല്പ്പിക്കുകയാണു.
അപരിമേയ ദർശനങ്ങളായി പ്രപൻച സ്രഷ്ടാവിൽ നിന്നും മാനവ വിമോചനത്തിനായി ഉരുവം കൊള്ളുന്ന മത ദർശനങ്ങൾ പിന്നീട് സൂചക ലക്ഷ്യങ്ങളിൽ നിന്നും വ്യതിചലിച്ച് പോകുകയാണു. ആരാധനകളുടെ പുറം ചട്ടകളിൽ ഭദ്രമാക്കിക്കൊണ്ട് കരുണയുടേയും സഹാനുഭൂതിയുടേയും, പരസ്പര സഹകരണത്തിന്റേയും തൂവൽ സ്പർശങ്ങളായി പകർന്നു നല്കുന്ന സാമൂഹിക ബോധം ഹൈന്ദവ, ക്രൈസ്തവ, ഇസ്ലാം മതങ്ങൾ മുന്നോട്ടു വെയ്ക്കുന്ന ആരാധനാരൂപങ്ങളുടെ മജ്ജ കൂടിയാണു.ദൈവത്തിന്റെ പരിപൂർണ ത്യപ്തി കാംക്ഷിച്ച് കൊണ്ടുള്ളതു കൂടിയായിരിക്കണം എന്നതാണു മുഴുവൻ ആരധനാകർമ്മങ്ങളുടേയും കാതൽ.
ജാതിയും,മതവും മാനവികബോധത്തിനു മേൽ പകുത്തുവെയ്ക്കുന്ന അതിർവരമ്പുകളുടെ ഗാഡതയും തീവ്രതയും അതിവേഗം ലയിച്ചുതീരുന്ന സാമൂഹികാന്തരീക്ഷമാണു ഗൾഫുനാടുകളിലേത്. പൊതു ബോധത്തിന്റെ കണ്ണികൾ സുദ്യഡമാകുന്നുവെന്നതുപോലെ തന്നെ പരസ്പരം അറിയാനും അടുക്കാനും കഴിയുന്നതും, മാനവികേകതാബോധത്തിനു മുമ്പിൽ വർഗവും വർണ്ണവും അസ്പ്യശ്യമല്ലാതാകുന്നതും ഈ വിപ്രവാസത്തിന്റെ നന്മകളിൽ ചിലതാണു.പ്രവാസത്തിൽ നിന്നും മുള പൊട്ടുന്ന കാരുണ്യത്തിന്റെ നാമ്പുകൾക്ക്ജാതിയും മതവുമില്ല എന്നതും എറെ ശുഭോദർക്കമാണു.ഊഷരമായ പ്രവാസത്തിലും സഹകരണത്തിന്റേയും സഹാനുഭൂതിയുടേയും അനുകരണീയ മാത്യകകൾ നമുക്കു ദർശിക്കാൻ സാധിക്കും. അതിന്റെ മകുടോദാഹരണമാണു ഈയ്യിടെ റിയാദിലുണ്ടായ തീപിടുത്തത്തിലെ ഇരകൾക്കു നേരെ ചൊരിയപ്പെട്ട കാരുണ്യത്തിന്റെ മഴമേഘങ്ങൾ. സുദീർഘമായ പ്രാവാസത്തിന്റേയും പ്രയാസങ്ങളുടേയും നെരിപ്പോടിൽ നീറിക്കൊണ്ട് സമ്പാദിച്ച സ്വപ്നങ്ങളെയും പ്രതീക്ഷകളേയും അഗ്നിസ്ഫുലിംഗങ്ങൾ നിമിഷ നേരം കൊണ്ട് വെണ്ണീറാക്കിയപ്പോൾ, മനസും ശരീരവും തളർന്നവർക്കു നേരേയുണ്ടായ കാരുണ്യ കടാക്ഷങ്ങൾക്ക് ജാതിയുടേയും മതത്തിന്റേയും വേർതിരിവുകളുണ്ടായില്ല. എം.എ യൂസഫലിയും, രവിപിള്ളയും, സിദ്ധീഖ് അഹമ്മദുമൊക്കെ തുറന്നു വെച്ച കാരുണ്യത്തിന്റെ വാതായനങ്ങൾ ആഴത്തിൽ ചിന്തിക്കാൻ വക നല്കുന്നതു കൂടിയാണു.പ്രതിസന്ധികൾ നിഴൽ വീഴ്ത്തുന്ന ജീവിത പാതയിൽ ഒരു താങ്ങ് തേടുന്ന സഹജീവികൾക്കു സ്വാന്ത്വനത്തിന്റേയും കാരുണ്യത്തിന്റേയും ഒരു കൈത്താങ്ങാകാൻ ആളുകൾ ഇല്ലാത്തതാണു സകുടുംബാത്മഹത്യകളുടെ തോത് വളർത്തുന്നതെന്നാണു ഫാമിലി കൌൺസിലർമാരും, സോഷ്യോളജിസ്റ്റുകളും അഭിപ്രായപ്പെടുന്നത്.നന്മകളുടെ നനുത്ത കണികകളായെൻകിലും മുള പൊട്ടുന്ന ഇത്തരം സ്നേഹ മുകുളങ്ങൾക്ക് മനുഷ്യത്വത്തിന്റെ മുഴുവൻ പിന്തുണയും ഉണ്ടാകും. ഇത് കേവലം ഒരു റിയാദിലോ മറ്റെവിടെയെൻകിലുമായോ ഒതുങ്ങേണ്ടതല്ല.കരുണയുടേയും നന്മയുടേയും മാർഗധാരയിൽ യോജിക്കുന്നതിനായി കൂടുതൽ കരങ്ങൾ മുന്നോട്ട് വരേണ്ടതുണ്ട്. ജാതി മത ഭേദമെന്യേ മുഴുവൻ ഗൾഫ് പ്രവാസികളും ആദരിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന കാരുണ്യത്തിന്റെ വിശുദ്ധമാസത്തിലൂടേയാണു നാം കടന്നുപോകുന്നത്. ഇസ്ലാമിലെ പൻചസ്തംഭങ്ങളിലൊന്നു കൂടിയാണീ മാസത്തിലെ വ്രതനിരവഹണം. കാരുണ്യത്തിന്റേയും സമഭാവനയുടേയും നനവുകൾ കിനിയുന്ന സകാത്ത് എന്ന ആരാധനക്ക് കൂടി സന്ദർഭത്തിൽ എറെ പ്രസക്തിയുണ്ട്. ഇസ്ലാമിലെ ആരാധനകൾ മുഴുവൻ ദൈവപ്രീതിയെന്ന പ്രാഥമിക ലക്ഷ്യത്തോടൊപ്പം ഒരോ സാമൂഹിക ലക്ഷ്യങ്ങളും വഹിക്കുന്നുണ്ട്.അതിൽ എറെ പ്രസക്തമായതാണു സകാത്ത്.മേൽ സൂചിപ്പിച്ചതു പോലെയുള്ള ദുരന്തങ്ങളോ അപകടങ്ങളോ കാണുമ്പോഴാണു ഇതിനെക്കുറിച്ച് കൂടുതൽ ബോധ്യമുണ്ടാകുന്നത്. അതി സമ്പന്നന്മാർ മാത്രം ആചരിക്കേണ്ട ആരാധനയായാണു പലരും ഇതിനെ കാണുന്നത്.പരമ ദരിദ്രന്മാരല്ലാത്ത മുഴുവനാളുകളും താന്താങ്ങളുടേ വരുമാനത്തിന്റെ രീതിശാസ്ത്രമനുസരിച്ച്നിർബന്ധമായും നിരവഹിക്കേണ്ട ബാധ്യത പൂർണമാക്കാത്തവരുടേ സമ്പത്തും അതിന്റെ എല്ലാ ഇടപാടുകളും അവരുടെ ജീവിതം തന്നെയും മലിനമാകുന്നുവെന്നാണു ഇസ്ലാമിന്റെ പക്ഷം. ജീവിതവും സമ്പാദ്യവും മാലിന്യമുക്തമാക്കാനുള്ള വ്യവസ്ഥിതിയാണു സകാത്ത് 

ഇസ്ലാമിനെ മതമായംഗീകരിക്കുന്നവർ തങ്ങളുടെ സമ്പത്തിനെ ശുദ്ധീകരിക്കാൻ സ്വയം തീരുമാനിച്ചാൽ കാരുണ്യത്തിന്റെ മഴമേഘങ്ങളാകാൻ പ്രവാസ ലോകത്തിനു സാധിക്കും. എറെ പ്രയാസത്തോടെ ആയിരങ്ങൾ സ്വരുക്കൂട്ടുന്നവർ മുതൽ മില്യൺ കണക്കിനു ടേണോവറിന്റെ ക്കു സൂക്ഷിക്കുന്നവർ വരെയുള്ള വിശ്വാസികൾക്കു തങ്ങളെ ശുദ്ധീകരിക്കാനുള്ള ഒരു വേളയായി വിശുദ്ധമാസത്തെ കാണാൻ സാധിക്കുമെൻകിൽ ദൈവികമതം പരിചയപ്പെടുത്തുന്ന സകാത്ത് എന്ന സുപ്രധാന രാധനയുടെ സാമൂഹിക മുഖം ആളുകൾ തിരിച്ചറിയും. ദൈവികദർശനത്തിന്റെ കാലിക പ്രസക്തിക്ക് നാം ചാർത്തുന്ന ഒരു കൈയ്യൊപ്പ് കൂടിയായിരിക്കുമത്. ലാഭത്തിന്റെ കോളത്തിൽ റിയാലുകളേയും ദിർഹമുകളേയും മില്യണുകളാക്കുന്ന നിരവധി മലയാളികളായ മുസ്ലിം വ്യവസായികൾ ഈപ്രവാസ ഭൂമികയിലുണ്ട്. ഇസ്ലാം നിഷ്കർഷിക്കുന്ന ശതമാനക്കണക്കുകൾ ക്യത്യമായി പാലിച്ചുകൊണ്ട് വാർഷികാദായത്തിൽ നിന്നും നിർബന്ധദാനം നല്കുന്ന എത്രപേരുണ്ടാകും ഇതിൽ. ഇങ്ങനെ നല്കാൻ വ്യവസായപ്രമുഖർ മുന്നോട്ടുവന്നാൽ അതൊരു പുതിയ മാത്യക കൂടിയായിരിക്കും.ഒപ്പം നിരവധിയാളുകൾക്ക് ഒരു പ്രചോദനവും.സകാത്ത് പരസ്യപ്പെടുത്തണമെന്നതിലെ പ്രായോഗിക യുക്തിയും ഇതു തന്നെയാണു.സഹാനുഭൂതിയും സഹായ മനസ്ഥിതിയും കേവലം ഒരപകടത്തിലോ ദുരന്തത്തിലോ മാത്രം ഉണരേണ്ടതോ, ഉണർത്തേണ്ടതോ അല്ല.ദൈവിക ബോധത്തിൽ ചാലിച്ചെടുത്ത സാമൂഹ്യബോധത്തിന്റെ പ്രായോഗിക രൂപങ്ങളായി അത് ജീവിതം മുഴുവൻ ചൂഴ്ന്നു നില്ക്കേണ്ടതുണ്ട്.അത്തരം ശ്രമങ്ങൾ വിശ്വാസികളിൽ നിന്നും മുന്നോട്ടു വന്നെൻകിൽ.......


                                                                                                 എം എസ്. ഷൈജു, കൊല്ലം 

Jul 29, 2011

ക്വട്ടേഷൻ സംഘങ്ങൾ ഉയർത്തുന്ന ചില അശുഭ ചിന്തകൾ

ക്വട്ടേഷൻ എന്ന ഇംഗ്ളീഷ് പദം മലയാളത്തിന്റെ പദ സഞ്ചികയിൽ അസ്ഥാനത്ത് സ്ഥാനം പിടിച്ച ഒരു കുപ്രസിദ്ധ വാക്കാണ്.  പത്ത് വർഷങ്ങൾക്ക് മുമ്പ് കല്പിച്ച് കൊടുത്തിരുന്ന അർത്ഥമോ ആശയമോ അല്ല ഇന്ന് ആ വാക്ക് കേൾക്കുന്ന മാത്രയിൽ നമ്മിൽ അംഗുരിക്കുന്നത്. ചില പദങ്ങൾ അങ്ങിനെയാണ്. സാമൂഹിക സാഹചര്യങ്ങൾക്ക് അനുസരിച്ച് അവ ദ്യോതിപ്പിക്കുന്ന ആശയങ്ങൾക്ക് പ്രകടമായ മാറ്റമുണ്ടാകും.

എതിരാളിയായി കാണുന്ന വ്യക്തിയെയോ സംഘങ്ങളെയൊ കായികമായി ആക്രമിച്ചു “പാഠം പഠിപ്പിക്കുകയോ” വധിക്കുകയോ ചെയ്യുന്നതിനായുള്ള റെന്റൽ സംവിധാനത്തെയാൺ‌‍‍‍‍‍‍‍‍ ഇന്ന് ഈ വാക്ക് പ്രാഥമികമായി സൂചിപ്പിക്കുന്നത്. ക്വട്ടേഷൻ സംഘങ്ങളുടെ വ്യാപനവുമായി ബന്ധ്പ്പെട്ട് ഈയ്യടുത്ത് ഹൈക്കോടതി നടത്തിയ ഉത്ക്കണ്ഠ, ഒരു പക്ഷേ ഇതിന്റെ അപകടാവസ്ഥ ബൊധ്യപ്പെട്ടതു കൊണ്ടു കൂടിയായിരിക്കും.എന്തായാലും ചെറുതല്ലാത്ത ആധിയോടെയാകണം പൊതുജനം ഈ വാർത്ത വായിച്ചത്.
ഉത്തരേന്ത്യൻ സിനിമകളിൽ നിന്ന്, പ്രത്യേകിച്ച് ബോളിവുഡിൽ നിന്നാണെന്നു തോന്നുന്നു, എതിരാളികളെ കായികമായി ശരിപ്പെടുത്താനും വേണ്ടിവന്നാൽ വധിക്കാനും വരെ സംഘങ്ങളെ എല്പ്പിച്ച് കൊടുക്കുന്ന പ്രവണതയുടെ സാധ്യതകൾ നമ്മുടെ നാട്ടിലെക്കു വേരോട്ടം നടത്തുന്നത്.പണ്ട് കാലങ്ങളിൽ ഇത് പലപ്പോഴും സിനിമകൾക്ക് വിഷയമാകാറുണ്ടെൻകിലും നാടിന്റെ സാമൂഹ്യ സ്ഥിതിക്ക് ഗണ്യമായ ഒരു ഭീഷണിയുയർത്തിയിരുന്നില്ല, അഥവാ അത്തരം സംഘങ്ങൾക്ക് നമ്മുടെ സാമൂഹ്യ പരിതസ്ഥിതിയിൽ സാധ്യതയുണ്ടായിരുന്നില്ല.തല്ലും കൊലയും ഒരു തൊഴിലായി സ്വീകരിച്ചു പോന്നിരുന്ന സാമൂഹ്യവിരുദ്ധരും വിരോധികളും എല്ലാ കാലത്തും സമൂഹത്തിൽ ഉണ്ടായിട്ടുണ്ട്.അനാവശ്യമായ അതിഭാവുകത്വം നല്കി പിന്നെയെന്തിനാണു ഇത്തരം വിഷയങ്ങൾ സാമൂഹ്യ ചർച്ചക്ക് വിഷയീഭവിപ്പിക്കുന്നത് എന്ന് ചിന്തിക്കുന്നവരുടെ ഒരു പക്ഷവും ഇവിടെയുണ്ട്.ഇതിനെയൊക്കെ സഗൌരവം ചർച്ചയാക്കി ആളുകളിൽ ഭീതി ജനിപ്പിച്ച്, കാടടച്ച് വെടിവെച്ചു പോകലാണു ഇത്തരം ശ്രമങ്ങളെന്നാണു ഇവർ ആരോപിക്കുന്നത്.
നേരത്തേ സൂചിപ്പിച്ചതു പോലെ ഇതിന്റെ സാമൂഹ്യവിരുദ്ധതയല്ല ഈ കുറിപ്പിലൂടെ ചർച്ചയാക്കുന്നത്. അത് കാലങ്ങളായി ആളുകൾ തിരിച്ചറിയുന്നത് തന്നെയാണു.ഗുണ്ടകളെന്നോ റൌഡികളെന്നോ ഒക്കെ അറിയപ്പെട്ടിരുന്നവർ പണ്ടും സമ്പന്നന്മാരുദെ ചട്ടുകമായി അവരുടെ എതിരാളികളെ തല്ലാനോ കൊല്ലാനോ തുനിഞ്ഞിറങ്ങിയിരുന്നവരാണു.ഈ തല്ലലും കൊല്ലലും ഒരു പുതുമയുള്ള കാര്യമല്ലെൻകിലും ഇന്ന് ഈ സംഘങ്ങൾക്കും അവർ ചെയ്യുന്ന ജോലിക്കും കാലാനുസ്യതമായ മാറ്റങ്ങളും പുരോഗതിയും വന്നിട്ടുണ്ട്. ഇതിനു ഒരു മാന്യതയും സരവ സ്വീകര്യതയും ക്രമാനുഗതമായി കൈവരുന്നു എന്നതാണു ചച്ചയുടെ മർമ്മം.
                                ‘ക്വട്ടേഷൻ..‘   അടുത്ത് തന്നെ പ്രതീക്ഷിക്കുക...