Feb 25, 2012

മാരുതി സുസുക്കിയുടെ പേരിൽ വീണ്ടും തട്ടിപ്പ്


പ്രൊഫഷണൽ യോഗ്യതയുള്ളവരുടെ ബയോഡാറ്റകൾ തേടിപ്പിടിച്ച്, ഇന്റർനെറ്റിലൂടെയുള്ളാ തട്ടിപ്പുകൾ വ്യാപകമാകുന്നു. മാരുതി സുസുക്കി കമ്പനിയുടെ ന്യൂഡെൽഹി, ഹൈദരാബാദ്, മുംബൈ, ബാഗ്ളൂർ ശാഖകളുടേ പേരിലാണ്‌ തട്ടിപ്പുകൾ നടത്തുന്നത്. മോൺസ്റ്റർ, ഗൾഫ് ജോബ്സ് പോലെയുള്ളാ ഓൺലൈൻ പ്രൊഫഷണൽ റിക്രൂട്ട്മെന്റ് കമ്പനികളുടേ സൈറ്റുകളിൽ ബയോഡാറ്റകൾ സമർപ്പിക്കുന്നവരുടെ മെയിൽ ഐഡികൾ തരപ്പെടുത്തി, കമ്പനികളിൽ നിന്നെന്ന വ്യാജേന ഇ മെയിലുകൾ വഴി ഇന്റർവ്യൂവിനു ക്ഷണിച്ചുകൊണ്ടും രജിസ്ട്രേഷൻ ഫീസുകളും അപ്പോയിന്മെന്റ് ഫീസുകളും വാങ്ങിക്കൊണ്ടാണ്‌ തട്ടിപ്പുകൾ നടത്തുന്നത്. ഇന്റർവ്യൂവിന്റെ വിശദാംശങ്ങൾക്കായി ബന്ധപ്പെടേണ്ടവരുടെ ഒഫീഷ്യൽ മെയിൽ അഡസുകൾ സഹിതമാണ്‌ മെയിലുകൾ വരുന്നത്. കമ്പനിയുടെ പേരിൽ വ്യാജ സൈറ്റുകൾ വരെ നിർമ്മിച്ചുകൊണ്ടാണ്‌ ഈ റാക്കറ്റുകൾ ഉദ്യോഗാർത്ഥികളെ വലയിലാക്കുന്നത്.

ഇൻബോക്സിൽ മാരിതി സുസുക്കി ലിമിറ്റഡ് എന്നു മാത്രമല്ല www.marutisuzuki.in എന്ന സൈറ്റ് അഡ്രസു കൂടി കാണുമ്പോൾ ഇത് വ്യാജമാണെന്ന് പലരും ധരിക്കാറില്ല. എന്നാൽ സൈറ്റ് പരിശോധിച്ചാൽ അത് ശൂന്യമായിരിക്കും. തുച്ഛമായ ചിലവിൽ സൈറ്റുകളുടെ ഡൊമൈൻ രജിസ്റ്റർ ചെയ്യാൻ കഴിയുന്ന ആധുനിക സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയാൺ ഇവർ തട്ടിപ്പുകൾ നടത്തുന്നത്. ലക്ഷക്കണക്കിന്‌ ഇൻ ബോക്സുകളിലേയ്ക്ക് എത്തുന്ന സന്ദേശങ്ങളിൽ നൂറിൽ  ഒരാളെ വെച്ച് വലയിൽ വീഴ്ത്തിയാലും കോടികൾ തട്ടാൻ സാധിക്കുമെന്ന പഴയ സഞ്ജയൻ പറങ്ങോടൻ ടെക്നിക്കുകളാണ്‌ ഇത്തരം തട്ടിപ്പുകൾക്ക് പിന്നിലുള്ളത്.
എന്നാൽ ഇത്തരം തട്ടിപ്പുകൾക്ക് തങ്ങൾ ഉത്തരവാദികളല്ലെന്നും www.marutisuzuki.comഎന്നതാണ്‌ തങ്ങളുടെ ഒഫീഷ്യൽ സൈറ്റെന്നും കമ്പനിയുടേ എച്ച് ആർ വിഭാഗം തലവൻ അജോയേന്ദ്ര മുഖർജി വെളിപ്പെടുത്തി. മാരുതി സുസുക്കിക്ക് ഇത്തരത്തിൽ നേരിട്ട് മെയിലുകളയച്ച് ഉദ്യോഗാർത്ഥികളെ കണ്ടെത്തുന്ന രീതികളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം വ്യാജ സൈറ്റുകളെക്കുറിച്ച് നാഷണൽ അസോസിയേഷൻ ഓഫ് സോഫ്റ്റ്വെയർ ആൻഡ് സർവീസ് കമ്പനീസിന്‌(നാസ്കോമിന്‌) അറിയിപ്പ് നല്കിയിട്ടുണ്ടെന്നും കമ്പനി ഔദ്യോഗികമായി അറിയിച്ചു.

No comments:

Post a Comment

താങ്കളുടെ അഭിപ്രായം രേഖപ്പെടുത്താം....